Monday, January 26, 2009

The Motorcycle Diaries






Diarios de motocicleta (2004)

Director:Walter salles

This is a spanish film...english title is "The Motorcylce Diaries", based on the autobiographical work of Ernesto (Che) Guevara de La Serna ,by the same name....also based on memories of Alberto Granado,his co-traveller.

The film is about the travel of Che and his friend through out the latin america to find the soul of the continent.....Both of them are having different tastes but shared the same spirit.....the opening dialogue itself says so...

"This isn't a tale of heroic feats. It's about two lives running parallel for a while, with common aspirations and similar dreams. "

"What we had in common - our restlessness, our impassioned spirits, and a love for the open road. "

The film is the exact narration of a long journey through which the two experience many faces of life, new destinations and their own fate......the film depicts how a revolutionary is born...! the tagline says,"Before he changed the world the world changed him "
and the film is fully factual with no masala mixes....showing the real life cross section...the film puts forward many life philosophies and the aspiration for a united Latin America.....so the film is having some historical importance too...then the frames in the film are very very excellent....wide range camera views experiencing the natural beauty...also each frame is too attractive and watchable....with nice musical blend..but in some instances of extreme emotions,the director omitted the BGM deliberately so that we experience the emotions deeply penetrating in to us with the silence.

Then the screen play is extremely well written with dialogues (mostly monologues) taken directly from the book....I am quoting some of the notable dialogues here which I felt touching.......

" What do we leave behind when we cross each frontier? Each moment seems split in two; melancholy for what was left behind and the excitement of entering a new land. "

"You gotta fight for every breath and tell death to go to hell. "

So I suggest this to be a very much watchable film.....you can rate the film according to your conscience and politics.

Friday, January 23, 2009

നാട്ടുകാഴ്ചകള്‍



പതിഞ്ഞ താളത്തില്‍ നിന്നു കൊട്ടിക്കയറി ഉറഞ്ഞുവന്ന് സിരകളില്‍ ആസുര താളത്തിന്റെ ലഹരി പടര്‍ത്തുന്ന ചെണ്ടമേളം.പെട്ടെന്ന് ശ്രോതാക്കളായ ആള്‍ക്കൂട്ടത്തിന്റെ മുന്‍ നിരയില്‍നിന്ന് ഉറക്കെ ഒരു അഭിനന്ദനം കേള്‍ക്കാം...“ബലേ...ബലേ...!”

വീതികൂടിയ നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറി.താഴ്ത്തിവെട്ടിയ മുടിയില്‍ നര കയറിയിരിക്കുന്നു.വലിയ മുഖം.മെലിഞ്ഞ ശരീരം.ചുണ്ടില്‍ ബീഡി പുകയുന്നുണ്ടാവും.കണ്ണുകള്‍ മദ്യലഹരിയിലും.കുറച്ചുകാലം മുന്‍പുവരെ വള്ളുവനാട്ടിലെ പൂരപ്പറമ്പുകള്‍ക്ക് “ബലേ” വാര്യര്‍ എന്ന ക്രിഷ്ണവാര്യരുടെ ഈ രൂപം അത്ര അന്യമായിരുന്നില്ല.പ്രസന്നമല്ലാത്ത ഈ രൂപം ഒരുവിധം എല്ലാ കഥകളിയരങ്ങുകള്‍ക്കും അണിയറകള്‍ക്കും കൂടി പരിചിതമാണ്.

പേരുകേട്ട ഒരില്ലത്തെ നമ്പൂതിരിക്ക് സംബന്ധത്തില്‍ ജനിച്ച വാര്യര്‍ ഒരു ഭഗ്നപ്രണയത്തിന്റെ ഫലമായി അവധൂതവേഷം സ്വീകരിച്ചതാണത്രെ...! കഥകളിയിലും,സാഹിത്യത്തിലും,മേളക്കണക്കുകളിലും,മറ്റ് ക്ഷേത്ര കലകളിലും അസാമാന്യ പാണ്ഡിത്യം വാര്യര്‍ക്കുണ്ടായിരുന്നു.വീടുവിട്ടിറങ്ങിയ വാര്യര്‍ പിന്നെ ജീവിച്ചത് കലയോടും കലാകാരന്മാരോടും ഒപ്പമായിരുന്നു.അങ്ങനെ നേടിയതാണു ഈ അറിവുകളെല്ലാം.നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം,ഇഷ്ടപ്പെടാത്തതിനെ കണക്കിനു കളിയാക്കാനും വാര്യര്‍ മടിച്ചിരുന്നില്ല.അദ്ദേഹം ആസ്വാദകരില്‍ ഉണ്ടെങ്കില്‍ ഒരുവിധം കലാകാരന്മാരെല്ലാം ഒരല്പം ഭയന്നിരുന്നു.

ചിന്തകളിലും സ്വഭാവത്തിലും എല്ലാം ഒരു ഫ്യൂഡല്‍ സ്പര്‍ശമുള്ള അഹന്ത വച്ചുപുലര്‍ത്തിയിരുന്ന വാര്യര്‍ പക്ഷെ എന്നും നടന്നിരുന്നത് വെറുംകയ്യോടെ ആയിരുന്നു.സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല അദ്ദേഹത്തിനു.ഏറ്റവും കേമം ഉണ്ണായി “വാര്യര്‍” എഴുതിയ നളചരിതം ആണു വാര്യര്‍ക്ക് ...! :-)

ഉള്ളുകൊണ്ട് വളരെ ശുദ്ധനായ ഈ വ്യക്തിയെ അറിയാത്ത കളിക്കാരും കളിക്കമ്പകാരും ഉണ്ടാവില്ല.പറഞ്ഞുകേട്ട ഒരു കഥ ഓര്‍മ്മ വരുന്നു: വലിയ ഒരില്ലത്തെ രണ്ട് പെണ്‍കുട്ടികളുടെ കഥകളി അരങ്ങേറ്റം.വാര്യരുമുണ്ട് കാഴ്ചക്കാരനായി.പുറപ്പാട് കഴിഞ്ഞുമടങ്ങുമ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ വാര്യര്‍ ഉറക്കെ പറഞ്ഞു ,“ പെങ്കുട്ട്യോളായാ ഒരു പ്രായം കഴിഞ്ഞാ വേളി കഴിച്ചു കൊടുക്കന്ന്യാണേ ഭേദം....!” :-) ഇതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ രൂപം.

ജീവിതകാലം മുഴുവന്‍ കലോപാസകനായി ഊരുചുറ്റിയ വാര്യരുടെ മരണം ആരുമറിയാതെ ഒരു പാതയോരത്തായിരുന്നു എന്നതു വേദനാജനകമാണു.പിന്നീട് ബന്ധുക്കള്‍ കേട്ടറിഞ്ഞ് എത്തി ഏറ്റെടുത്തു എന്നു തോന്നുന്നു.ജീവിതം മുഴുവന്‍ കലക്കും കലാകാരന്മാര്‍ക്കും ഒപ്പം നടന്നുതീര്‍ത്ത, നിഷേധിയായ ആ നല്ല മനുഷ്യന്‍ എന്റെ നാട്ടിന്‍പുറത്തെ ഒരുപാട് വ്യക്തിത്വങ്ങളില്‍ ഒന്നാണു.

Sunday, December 28, 2008

ഓട്ടോഗ്രാഫ്


മഞ്ഞനിറം പടര്‍ന്ന കടലാസിന്റെ ഓരങ്ങളില്‍ കാലം ഏല്പിച്ച മങ്ങലുണ്ട്,ഓര്‍മ്മകളുടെ മണമുണ്ട്.അതിലെ അക്ഷരങ്ങള്‍ പെട്ടെന്ന് മനസ്സിന്റെ ഭാഗമായി മാറുന്നു:ചിരിയായി,തേങ്ങലായി,ഓര്‍മകളായി.....

+2 അവസാനിക്കാറായ മാസങ്ങള്‍.എല്ലാവരും വരാന്‍പോകുന്ന വഴിപിരിയലിന്റെ തിരിച്ചറിവിലാണ്‍.അന്ന്, ഞങ്ങള്‍ക്ക് വിട്ടുപോരാന്‍ മനസ്സുവരാത്ത ഒരുപാട് ഒത്തുചേരലുകള്‍ ഉണ്ടായിരുന്നു.ഷമീര്‍ പറയും, “ഒരു ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെങ്കി എല്ലാം പകര്‍ത്തിവയ്ക്കാമായിരുന്നു അല്ലേടാ......ഇതിപ്പൊ വെറുതെ.....”

അങ്ങനെയാണ് മരം നടുക എന്ന ആശയം ഉയര്‍ന്നത്.പിന്നീടെപ്പോഴെങ്കിലും തിരിച്ചുവരുമ്പൊ ആ പോയകാലത്തെ “ഞങ്ങളെ” ഓര്‍ക്കുന്ന മരങ്ങളെങ്കിലും ഉണ്ടാവട്ടെ എന്നായിരുന്നു ചിന്ത.പിന്നീട് അത് Old Student's Association രൂപീകരിക്കാനുള്ള തീരുമാനം വരെ എത്തി.ഞാനും ഷമീറും അടക്കം 7-8 പേരായിരുന്നു ആദ്യ മീറ്റിങ്ങില്‍ ഉണ്ടായിരുന്നത് എന്നു ഞാന്‍ ഇപൊഴും ഓര്‍ക്കുന്നു.

ഞങ്ങളുടെ തമാശകളും,ചിരികളും,അലര്‍ച്ചകളും,പിണക്കങ്ങളും എല്ലാം എല്ലാം ഞങ്ങള്‍ക്കുമാത്രം കാണാന്‍ പാകത്തിന് ഇപ്പോഴും അവിടെ എവിടെയൊക്കെയോ ഉണ്ടാവാം.അവയൊക്കെ എനിക്ക് തിരിച്ചുതരുന്നത് ഈ പുസ്തകത്തിലെ അക്ഷരങ്ങളാണ്......അതെ,കഴിഞ്ഞുപോയതൊന്നും നഷ്ടപ്പെടലുകളല്ല,പിന്നീട് ഓര്‍മകളില്‍ കൂട്ടിവയ്ക്കാന്‍ ഉള്ള വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്......!

Sunday, November 23, 2008

തിരുവാതിരക്കാറ്റ്


പരന്നുകിടക്കുന്ന പാടത്തിനപ്പുറം,ചുവന്ന മണ്‍പാത അവസാനിക്കുന്നിടത്തെ തിരിവില്‍,പിന്നെ കുന്നുകയറുന്ന വഴിയില്‍, ഒക്കെ കാണാം വള്ളുവനാടിന്റെ സ്വന്തം കരിമ്പനകള്‍......തിരുവാതിരയിലെ വരണ്ട കാറ്റില്‍ പനയോലകള്‍ ഞരങ്ങും.......പിന്നെ രാത്രിയില്‍ നിലാവുദിക്കുമ്പോള്‍ അവയ്ക്കുമുകളില്‍നിന്ന് പ്രണയാര്‍ത്തരായി യക്ഷികള്‍ ഇറങ്ങിവരും.......സുന്ദരിമാരുടെ സ്വപ്നങ്ങളില്‍ ഗന്ധര്‍വ്വന്മാര്‍ ഇടം പിടിക്കുമ്പോള്‍ കരിമ്പനകളുടെ ഏകാന്തതക്ക് കൂട്ടിരിക്കുന്ന, സ്നേഹം കൊതിക്കുന്ന, യക്ഷികളെ ഭയന്ന് സന്ധ്യകളില്‍ ഇടവഴികള്‍ വിജനമാവും......പാലപ്പൂവിന്റെ മണം പരക്കുമ്പോള്‍ വീണ്ടും വരണ്ട കാറ്റില്‍ കരിമ്പനകള്‍ ഇളകും....! (ഖസാക്കിനെ ഓര്‍മിച്ചുകൊണ്ട്)

ജീവന്റെയുള്ളിലെ ജീവന്‍




വാക്കുകള്‍കൊണ്ട് നിര്‍വ‍ചിക്കാന്‍ കഴിയാത്തതിലും ആഴമുണ്ട് ഇവരുടെ ബന്ധത്തിന്..........!!!

Tuesday, August 5, 2008

മരണത്തിന്റെ മണം...!





ചക്രവാളം വരെ ചെന്ന് തിരികെ നടക്കുമ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എവിടെയായിരുന്നു ഇതുവരെ ?”

രാവുപൊട്ടിത്തകര്‍ന്ന്
ഉറങ്ങാത്ത കണ്ണുകളില്‍ വെളിച്ചം വീണപ്പോള്‍
വെറുതെ കൊതിച്ച ചോദ്യം
“എന്തിനായിരുന്നു ഇതൊക്കെ ?”

പിന്നെ തണുത്ത ചുണ്ടുകളില്‍ത്തട്ടി
ചോദ്യങ്ങള്‍ നിലച്ചപ്പോള്‍
ഒരിക്കലും കൊതിക്കാത്ത ചോദ്യം
“എപ്പോഴായിരുന്നു അത് ?”

Sunday, July 13, 2008

വഴികള്‍.......ചില ചിന്തകള്‍....!!!











“വഴികള്‍ നമുക്കായി കാത്തിരിക്കുന്നു
വരിക സഖീ നമുക്കൊത്തുപോകാം
നിലാവിന്റെയറ്റം വരെ
നീലവാനം ചുവക്കുന്നിടംവരെ
സമയസീമകള്‍ക്കപ്പുറം
പ്രളയജലധി പിറക്കുന്നിടംവരെ
മണ്ണ് മണ്ണോടു ചേരുന്നിടംവരെ*
രണ്ടുമെയ്യായി വേര്‍പെടാന്‍ വയ്യാതെ
നിന്നില്‍ ഞാന്‍ വീണലിയുന്നിടംവരെ.....!”


അതെ,വഴികള്‍ സംസ്കാരങ്ങളെ അടയാളപ്പെടുത്തുന്നു.അവയില്‍ തുടിക്കുന്നത് മനുഷ്യന്റെ പ്രയാണങ്ങളാണ്....പലതും തേടിയുള്ളവ,പലതില്‍ നിന്നും ഉള്ളവ.........!

വഴികള്‍ നമ്മെ മണ്ണോട് ചേര്‍ത്ത് നടത്തുന്നു.ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കമാവുന്നു.
അതങ്ങനെ അനന്തമായി തുടരുന്നു.ചില ദൂരങ്ങള്‍,ചില ഉയരങ്ങള്‍.......അവ നടന്നുതീര്‍ക്കാന്‍ മാത്രം കഴിയുന്നവയാണ് ‍.അങ്ങനെ,വഴികള്‍ നഷ്ടപെടുന്നിടത്ത് നമ്മള്‍ പകച്ചുപോകുന്നു.....അവിടെ സമയം
നിശ്ചലമാവുന്നു,ചലനം നിലയ്ക്കുന്നു.....എന്നെന്നേക്കുമായി....!


(* here i meant , "from dust to dust" )


വെറുതെ നടന്നു നോക്കുമ്പോള്‍ കാണുന്നതു ഇല്ലാതായിക്കൊണ്ടിരിക്കുന്ന വഴികളെ ആണ് . "car to carpet" lifeന് ഇടയില്‍ നാട്ടിന്‍പുറത്തെ ഇത്തരം വഴികള്‍ അന്യമായിക്കൊണ്ടിരിക്കുന്നു.നടന്നു
പോകുന്ന യാത്രകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഈ വഴികളോടൊപ്പം ചുരുങ്ങുന്നതു
നമ്മുടെയൊക്കെ മനസ്സുകളാണ് എന്നും തോന്നുന്നു.

അക്ഷരത്തെറ്റുകള്‍ക്ക് വീണ്ടും ക്ഷമ ചോദിക്കട്ടെ.ഇതിലും നന്നായി എനിക്കു എഴുതാന്‍ കഴിയുന്നില്ല :-(
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...???
നന്ദി